Tuesday, February 10, 2026
No menu items!

subscribe-youtube-channel

HomeNewsവളത്തിന് വില...

വളത്തിന് വില ഉയർന്നത് കർഷകന് അധികബാധ്യതയാകുന്നു: ആറുമാസത്തിനിടെ  ഫാക്ടംഫോസിന് കൂടിയത് 100 ന് മുകളിൽ

തൃശൂർ: ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. തത്തുല്യമായ ഇഫ്‌കോ വളത്തിന്റെ വില 1,400-ൽ നിന്ന് 1,450 രൂപയാക്കിയിരുന്നു. മറ്റ് സ്വകാര്യ രാസവളം കമ്പനികളും സമാനമായ വളത്തിന് ചാക്കിന് 50 രൂപ കൂട്ടിയിട്ടുണ്ട്.

പൊട്ടാഷിന്റെ വില ആറുമാസത്തിനിടെ ചാക്കിന് 400 രൂപ കൂടിയതിന് പിന്നാലെയാണിത്. പൊട്ടാഷിന് ചാക്കിന് 1,400-ൽനിന്ന് 1,800 രൂപയായി ഉയർന്നു. ഫാക്ടിന്റെ 15-15-15 എന്ന പൊട്ടാഷ് ചേർന്ന വളത്തിന്റെ വില 1,425-ൽനിന്ന് 1,650 രൂപയായി. ഐപിഎല്ലിന്റെ 16-16-16 എന്ന കോംപ്ലക്സ് വളത്തിന് 50 രൂപ വർധിച്ച്1,675 രൂപയായി. ഉയർന്ന സബ്‌സിഡിയുള്ള ഡൈ അമോണിയം ഫോസ്‌ഫേറ്റ്‌ (1,350 രൂപ), യൂറിയ (266.50 രൂപ) എന്നിവയുടെ വില മാത്രമാണ് കൂടാത്തത്.

തുടർച്ചയായ മഴയ്ക്ക് ഇടവേളയായതോടെ നെല്ല്, തെങ്ങ്, റബ്ബർ, പഴം, പച്ചക്കറി, തേയില, ഏലം തുടങ്ങിയ വിളകൾക്കെല്ലാം വളമിടേണ്ട സമയമാണ്. ഫാക്ടംഫോസ് ലഭിക്കാൻ ആനുപാതികമായി സൾഫേറ്റുകൂടി എടുക്കണമെന്ന് വ്യാപാരികൾ നിർബന്ധിക്കുന്നതായി കർഷകർ പറയുന്നു. വർധിച്ച കൃഷിച്ചെലവുകൾക്കു പുറമേ, രാസവളത്തിന്റെ വിലവർധന കർഷകർക്ക് അധികബാധ്യതയാകുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട്...

പരിശോധന ഫലം നെഗറ്റീവ്: ഇന്ത്യയിൽ മങ്കിപോക്‌സ് രോഗബാധിതരില്ല

ന്യൂഡൽഹി : ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകൾ എല്ലാം നെഗറ്റിവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങളും...
- Advertisment -

Most Popular

- Advertisement -