Tuesday, February 10, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്.ഐ.ആർ :...

എസ്.ഐ.ആർ : ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും

തിരുവനന്തപുരം : വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ  അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും. നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിൽ ഹാജരാകാൻ കഴിയാത്തവർ, അതിന്‍റെ കാരണം രേഖാമൂലം വിശദീകരിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) നേരിട്ട് അപേക്ഷ നൽകിയാൽ മാത്രമേ അടുത്ത ഹിയറിങ്ങിനുള്ള സമയം അനുവദിക്കൂ.

എസ്.ഐ.ആറിന്റെ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻ, നോട്ടിസ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച് ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർ) നൽകിയ മാർഗനിർദേശ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യമായി നിശ്ചയിച്ച ഹിയറിങ്ങിന് വോട്ടർ ഹാജരാകാതിരിക്കുകയും, ഹാജരാകാൻ കഴിയാത്തതിനുള്ള കാരണം രേഖാമൂലം അറിയിക്കാതിരിക്കുകയും ചെയ്താൽ, കേസ് അവസാനിപ്പിച്ചതായി കണക്കാക്കണം.

തുടർന്ന് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇ.ആർ.ഒ കാരണം വ്യക്തമാക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.ഈ നിർദേശം മൂലം ജോലി സംബന്ധമായി നാട്ടിലില്ലാത്തവരും, അസുഖം തുടങ്ങിയ കാരണങ്ങളാൽ ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരുമായ നിരവധി പേർ പ്രയാസത്തിലാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

അന്തിമ പട്ടികയിൽ നിന്ന് വോട്ടർ പുറത്തായാൽ, പിന്നീട് ഫോം 6 പൂരിപ്പിച്ച് അപേക്ഷ നൽകിയാലും, 2002ലെ വോട്ടർപട്ടികയുമായി മാപ്പിങ് സാധ്യമാകാത്തതിനാൽ സമാന സാഹചര്യം വീണ്ടും നേരിടേണ്ടി വരും. ഇതോടെ, കരട് പട്ടികയിൽ ഉൾപ്പെട്ട നിരവധി പേർ വോട്ടർപട്ടികയ്ക്ക് പുറത്താകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന വിമർശനവും ഉയരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കപ്പലിലെ തീപിടിത്തം : തീയണയ്ക്കാന്‍ രാസപ്പൊടി വിതറി

കോഴിക്കോട് : അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി രസപ്പൊടി വിതറി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. ചരക്കുകപ്പലിന്...

ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്കും ഭാര്യയ്ക്കും മർദ്ദനം : പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും, തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പോലീസ്...
- Advertisment -

Most Popular

- Advertisement -