Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളിയിൽ 62കാരി...

തോട്ടപ്പള്ളിയിൽ 62കാരി കൊല്ലപ്പെട്ട സംഭവം: ആദ്യം അറസ്റ്റിലായ ആളല്ല യഥാർത്ഥ പ്രതിയെന്ന് പൊലീസ്

ആലപ്പുഴ : തോട്ടപ്പള്ളിയിൽ തനിച്ചുതാമസിച്ചിരുന്ന അറുപത്തി രണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അറസ്റ്റിലായ ആളല്ല യഥാർത്ഥ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സ്വർണ്ണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കാനെത്തിയ ദമ്പതികളാണ് കൊല നടത്തിയതെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

തൃക്കുന്നപ്പുഴ മുട്ടേക്കാട്ടിൽ സൈനുലാബ്ദീൻ (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികൾ. സൈനുലാബ്ദീനെ റിമാൻഡിന് വിധേയനാക്കി. അപസ്മാര ലക്ഷണം കണ്ടതിനാൽ അനീഷയെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആദ്യം അറസ്റ്റിലായത് മണ്ണഞ്ചേരി അംബനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കർ (68) ആയിരുന്നു. കൊലക്കുറ്റത്തിൽ നിന്ന് ഇയാൾ മുക്തനായെങ്കിലും ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതായി പൊലീസ് അറിയിച്ചു. ഇപ്പോഴും ജയിലിലാണ് ഇയാൾ.

ഈ മാസം 17-നാണ് സ്ത്രീയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രതികൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, തെളിവുകൾ ഇല്ലാതാക്കാനായി മുളകുപൊടി വിതറുകയും ചെയ്തിരുന്നു. രണ്ടുവർഷം മുൻപ് സൈനുലാബ്ദീൻ കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിനടുത്ത് വാടകയ്ക്ക് താമസിച്ചിട്ടുണ്ടെന്നതിനാൽ, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊല നടന്ന ദിവസം അബൂബക്കർ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. അന്നു തന്നെ ബലാത്സംഗവും നടന്നു. ബലാത്സംഗത്തിനിടെ സ്ത്രീ ബോധരഹിതയായപ്പോഴാണ് മരിച്ചതായി അബൂബക്കർ തെറ്റിദ്ധരിച്ചതാകാമെന്നും, അതിനാലാവാം അദ്ദേഹം കൊലക്കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

സ്ത്രീയുടെ മൊബൈൽ ഫോൺ കാണാതായിരുന്നതിനാൽ അന്വേഷണം അതിന്മേൽ കേന്ദ്രീകരിച്ചു. കഴിഞ്ഞ ദിവസം ഫോണിന്റെ സിഗ്നൽ കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ കണ്ടെത്തിയപ്പോൾ പൊലീസ് പ്രതികളിലേക്കെത്തി. അന്വേഷണത്തിൽ, സൈനുലാബ്ദീനും ഭാര്യ അനീഷയും തന്നെയാണ് യഥാർത്ഥ പ്രതികളെന്ന് സ്ഥിരീകരിച്ചു.

തെറ്റായ അറസ്റ്റുണ്ടായിട്ടില്ല. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് മണിക്കൂറുകൾക്കകം യഥാർത്ഥ പ്രതികളെ പിടികൂടിയത്. മൊബൈൽ ഫോൺ ഓണായില്ലായിരുന്നെങ്കിൽ മറ്റൊരു വഴി കണ്ടെത്തുമായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജ്വല്ലറി ഉടമയെ കടക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ് സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് മറ്റൊരു കടയുടമയായ മോഹൻദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ്...

പത്തനംതിട്ട ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട : മൂന്ന് അലോട്ട്മെൻ്റുകളും രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളും പൂർത്തിയായെങ്കിലും ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -