Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുതിയ മന്ദിരത്തിൽ...

പുതിയ മന്ദിരത്തിൽ പുന്നപ്ര സപ്ലേകോ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കു വശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ സപ്ലേകോയുടെ സേവനപരിധി വർധിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം 90 പുതിയ കടകൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ 10 എണ്ണം കൂടി തുടങ്ങും. റേഷൻ കടകളിൽ ഒന്നും ഇല്ലെന്നും ആരും അവിടെ പോകുന്നില്ലെന്നുമാണ് പലരും പടർത്തുന്ന വാർത്ത.

എന്നാൽ കേരളത്തിൽ മാത്രമാണ് ബി.പി.എൽ കുടുംബം അല്ലാത്തവർക്കും സബ്‌സിഡി സാധനങ്ങൾ നൽകുന്നത്. ഈ മാസം ഇന്നേ വരെ (ചൊവ്വാഴ്ച)  11 മണി വരെ കേരളത്തിലെ 36.14 ലക്ഷം പേർ റേഷൻ വാങ്ങിയതായി മന്ത്രി പറഞ്ഞു.  കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. ഉപയോഗ ശൂന്യമായ അരി ഏതെങ്കിലും കാരണവശാൽ റേഷൻ കടകളിലെത്തിയാൽ അത് തിരിച്ചെടുത്ത് പുതിയത് നൽകാൻ കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ എം.എൽ.എ. എച്ച്.സലാം അധ്യക്ഷത വഹിച്ചു.  പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ആദ്യ വിൽപ്പന നിർവഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

ശബരിമല : വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍...

വീണ്ടും പാക്ക് പ്രകോപനം:സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി  റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുവിൽ  സാംബ സെക്ടറിൽ  ഡ്രോൺ കണ്ടതായി വാർത്താ ഏജൻസി റിപ്പോർട്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. സംഭവത്തെ തുടർന്ന് സാംബ‍ ജില്ലയിൽ...
- Advertisment -

Most Popular

- Advertisement -