Saturday, June 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുതിയ മന്ദിരത്തിൽ...

പുതിയ മന്ദിരത്തിൽ പുന്നപ്ര സപ്ലേകോ സൂപ്പർമാർക്കറ്റ് ആരംഭിച്ചു

ആലപ്പുഴ: സപ്ലേകോയ്‌ക്കെതിരെ എപ്പോഴും മോശപ്പെട്ട വാർത്തകളാണ് വരുന്നതെന്നും യഥാർഥത്തിൽ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സപ്ലേകോ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കു വശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ സപ്ലേകോയുടെ സേവനപരിധി വർധിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം 90 പുതിയ കടകൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ 10 എണ്ണം കൂടി തുടങ്ങും. റേഷൻ കടകളിൽ ഒന്നും ഇല്ലെന്നും ആരും അവിടെ പോകുന്നില്ലെന്നുമാണ് പലരും പടർത്തുന്ന വാർത്ത.

എന്നാൽ കേരളത്തിൽ മാത്രമാണ് ബി.പി.എൽ കുടുംബം അല്ലാത്തവർക്കും സബ്‌സിഡി സാധനങ്ങൾ നൽകുന്നത്. ഈ മാസം ഇന്നേ വരെ (ചൊവ്വാഴ്ച)  11 മണി വരെ കേരളത്തിലെ 36.14 ലക്ഷം പേർ റേഷൻ വാങ്ങിയതായി മന്ത്രി പറഞ്ഞു.  കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. ഉപയോഗ ശൂന്യമായ അരി ഏതെങ്കിലും കാരണവശാൽ റേഷൻ കടകളിലെത്തിയാൽ അത് തിരിച്ചെടുത്ത് പുതിയത് നൽകാൻ കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ എം.എൽ.എ. എച്ച്.സലാം അധ്യക്ഷത വഹിച്ചു.  പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ആദ്യ വിൽപ്പന നിർവഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രസന്നിധി ഉത്സവലഹരിയിലേക്ക്- പള്ളിപ്പാനയ്ക്ക് കപ്പുകെട്ടോടെ നാളെ തുടക്കം

അമ്പലപ്പുഴ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന അതിപ്രാചീന ചടങ്ങായ പള്ളിപ്പാനയ്ക്ക് നാളെ തുടക്കം. ചടങ്ങിന് മുന്നോടിയായി ഇന്ന്  വൈകിട്ട് ഉൽപ്പന്ന സമർപ്പണം നടന്നു.  ഞായറാഴ്ച  രാവിലെ പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കും...

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് റവന്യു സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം....
- Advertisment -

Most Popular

- Advertisement -