Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷക്കെടുതിയിൽ മരിച്ചവരുടെ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ , വീട്ടിൽ വെള്ളം കയറിയവർക്ക് 10,000

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ .വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 10000 രൂപ ധനസഹായം നല്‍കും.വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 6 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം നല്‍കും.

ഒരു കുടുംബത്തിലെ റേഷന്‍കാര്‍ഡിലെ രണ്ടു പേര്‍ക്കു വച്ച് 300 രൂപ വീതം നല്‍കും.വെള്ളം കയറി കടകള്‍ നശിച്ചവര്‍ക്ക് 10000 രൂപ ധനസഹായം നല്‍കും ബാങ്കുകളുമായി സഹകരിച്ചു 12 ലക്ഷം രൂപ വരെ വായ്പ നല്‍കും. കാലവർഷക്കെടുതിയിൽ 26 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തിൽ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും.ഡാമുകളിലെ മണൽ നീക്കും. നദികളിൽ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യും.അലര്‍ട്ട് സംവിധാനം മെച്ചപ്പെടുത്തും.കേരളത്തില്‍ 5 മുതല്‍ 8 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-02-2025 Sthree Sakthi SS-454

1st Prize Rs.7,500,000/- (75 Lakhs) SU 838612 (PATHANAMTHITTA) Consolation Prize Rs.8,000/- SN 838612 SO 838612 SP 838612 SR 838612 SS 838612 ST 838612 SV 838612 SW 838612 SX...

ജില്ല കളക്ടറുടെ ഇടപെടല്‍ ; ഭിന്നശേഷിക്കാരുടെ നിരാമയ ഹെല്‍ത് കാര്‍ഡ് പുതുക്കി തുടങ്ങി

ആലപ്പുഴ :  ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ഇടപെടലില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത് കാര്‍ഡ് പുതുക്കി ലഭിച്ചു. പൂന്തോപ്പ് അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ 22 വയസ്സുകാരി ജി. രാജലക്ഷ്മി,...
- Advertisment -

Most Popular

- Advertisement -