Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകഞ്ഞിവയ്ക്കൽ സമരം...

കഞ്ഞിവയ്ക്കൽ സമരം നടത്തി

കോട്ടയം : നെൽ വില നല്കാത്തതിൽ പ്രതിക്ഷേധിച്ച്‌ നെൽ കർഷക സംരക്ഷണ സമിതിയുടെയും പാടശേഖരങ്ങളുടെയും നേതൃത്വത്തിൽ കുറിച്ചി മന്ദിരം കവലയിൽ ഉത്രാടനാളിൽ കഞ്ഞി വയ്ക്കലും കുമ്പിളിൽ കഞ്ഞി കുടിക്കലും സമരം നടത്തി. കേരള കോൺഗ്രസ്സ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി സമരം ഉത്ഘാടനം ചെയ്തു.

ഓണമായിട്ടും നെല്ലിന്റ വില കൊടുത്തു തീർക്കാത്തത് സർക്കാരിന് നാണക്കേടാണെന്നും നെൽ കർഷകന് കഞ്ഞി കുമ്പിളിൽത്തന്നെയാണെന്നും അന്നം ഉത്പാദിപ്പിക്കുന്നവരെ തകർക്കുന്ന സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.കക്കുഴി പാടശേഖരസമിതി കൺവീനർ ഷമ്മി വിനോദ് അധ്യക്ഷത വഹിച്ചു .

നെൽ കർഷക സംരക്ഷണ സമിതി പ്രസിഡന്റ്‌ റജീന അഷ്‌റഫ്‌ ,സമര സമിതി കൺവീനർ ജിക്കു കുര്യയാക്കോസ്,ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്,വർക്കിങ് പ്രസിഡന്റ്‌ പി ആർ സതീശൻ,വൈസ് പ്രസിഡന്റ്‌ൻമാരായ കെ ബി മോഹനൻ,സന്തോഷ്‌ പറമ്പിശ്ശേരി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ രാജഗോപാൽ, എൻ കെ ബിജു, ഡോ. വിനു സച്ചിവോത്തമപുരം, മാത്യൂസ് കോട്ടയം,അഭിഷേക് ബിജു,ഷിബു എഴെപുഞ്ചയിൽ, വിവിധ പാടശേഖര സമിതി ഭാരവാഹികളായ പാപ്പച്ചൻ കളത്തിൽ(വാണിയങ്കരി), ജോർജ്കുട്ടി കാഞ്ഞിരത്തുoമ്മൂട്ടിൽ (കവല ചാത്തങ്കരി), റ്റി ഒ വര്ഗീസ്,(കുറിച്ചി കരിവട്ടം ),സോമൻ പി പി(പറയനടി),ജേക്കബ് കുരുവിള(മണ്ണങ്കര) സജി കട്ടത്തറ(തൊള്ളയിരം)ഷാജി കെ കുര്യൻ(മണ്ണങ്കര കാഞ്ഞിരക്കാട്), കുര്യച്ചൻ കോയിത്തറ(കരിവട്ടം), വത്സമ്മ (കക്കുഴി) എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യമന്ത്രി ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം : ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എന്‍.എച്ച്.എം ഓഫീസിലാണ് ചര്‍ച്ച.കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് .ഇത്...

വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ഹൃദയാഘാതത്തെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -