Sunday, March 1, 2026
No menu items!

subscribe-youtube-channel

HomeNewsസിൽവർലൈൻ പദ്ധതി...

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന ആരോപണം:പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. പി വി അൻവർ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ ഹഫിസ് ആയിരുന്നു ഹർജി നൽകിയത്.ആരോപണത്തിനു തെളിവു സമർപ്പിക്കാൻ ഹർജിക്കാരനു സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരുടെ കയ്യിൽ നിന്നും പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്.ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : ജില്ലാ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമുള്ള സംസ്ഥാന...

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ കഴുത്തറുത്ത നിലയിൽ കണ്ടത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ സൗമ്യ(31)യാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisment -

Most Popular

- Advertisement -