Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsസിൽവർലൈൻ പദ്ധതി...

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന ആരോപണം:പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. പി വി അൻവർ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ ഹഫിസ് ആയിരുന്നു ഹർജി നൽകിയത്.ആരോപണത്തിനു തെളിവു സമർപ്പിക്കാൻ ഹർജിക്കാരനു സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരുടെ കയ്യിൽ നിന്നും പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്.ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര...

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചു

തിരുവല്ല: രാജ്യത്തെ അനിയന്ത്രിതമായ ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ...
- Advertisment -

Most Popular

- Advertisement -