Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeHealthവേനൽക്കാല രോഗങ്ങൾക്കെതിരെ...

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം. അതിനാൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏനാത്ത് കല്ലടയാറ്റിൽ ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു

അടൂർ: ഏനാത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ തീർത്ഥാടക സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപെട്ട് മരിച്ചു. കോയമ്പത്തൂർ ഗണപതികണ്ടർ തോട്ടം105/167 ജി യിൽ സെബീറുള്ളയുടേയും സെലീനയുടേയും മകൻ മുഹമ്മദ് സ്വാലിഹ് (10), കോയമ്പത്തൂർ പോത്തനൂർ വാനൊളി 127...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന പൈങ്കുനി ഉത്സവത്തിന്റെ  ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  മിത്രാനന്ദപുരം കുളത്തിൽ നടന്നു. കുളത്തിൽ നിന്ന് ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുന്ന മണ്ണിൽ നവധാന്യങ്ങൾ വിതറുകയും...
- Advertisment -

Most Popular

- Advertisement -