ആലപ്പുഴ : കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ കൊലപാതകത്തിലാണ് കോടതി വിധി . ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കൈനകരി സ്വദേശി രജനി മയക്കുമരുന്നു കേസിൽ ഒഡീഷ റായ് ഘട്ട് ജയിലിലാണ് .ഇവരുടെ ശിക്ഷ പിന്നീട് പറയും .
2021 ജൂലൈ പത്താം തീയതിയാണ് അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്.ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ ഇതിന് സമ്മതിക്കാത്ത പ്രബീഷ് മറ്റൊരു കാമുകിയായ രജനിയുടെ കൂടെ ചേർന്ന് രജനിയുടെ കൈനകരിയിലെ വീട്ടിൽ വച്ച് അനിതയെ കൊലപ്പെടുത്തി ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് കേസ്.






