ധാക്ക : 2024ൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു.തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനയിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഹിതപരിശോധനയും നടത്തുന്നുണ്ട്.പുതിയ ബംഗ്ലദേശിന്റെ പിറന്നാൾ ആണെന്ന് വോട്ട് രേഖപ്പെടുത്തിയതിനുപിന്നാലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് മാധ്യമങ്ങളോടു പറഞ്ഞു.
താരിഖ് റഹ്‌മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ് പ്രധാന മത്സരം.പലയിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.രാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും.






