ന്യൂഡൽഹി : ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്നാണ് കാണിക്കുന്നത് .
പിന്നാലെ ഇന്ത്യൻ സോഷ്യൽമീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്ത് പോസ്റ്റ് പിൻവലിക്കാൻ പലരും ആവശ്യപ്പെടുകയും ചെയ്തു.തുടർന്നാണ് ക്ഷമാപണവുമായി സേന രംഗത്തെത്തിയത്.ഭൂപടം പ്രദേശത്തിന്റെ വെറുമൊരു മാതൃകയാണെന്നും ഇത് അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതല്ലെന്നും ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കി.