മലപ്പുറം : കേരളത്തിന്റെ കുംഭമേള മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും .കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്. രാവിലെ ആരതി ഘാട്ടിൽ നടന്ന അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേർന്നു.അമൃതസ്നാനത്തിന് ശേഷം യതി പൂജ, ഭണ്ഡാര എന്നീ വിശിഷ്ട ആചാരങ്ങൾ നടക്കും.വൈകീട്ട് നിള ആരതിയും നടക്കും .ജനുവരി 19 നാണ് മഹാമാഘ മഹോത്സവം ഗവർണർ ഉദ്ഘാടനം ചെയ്തത്.
മാഘമകം അമൃതസ്നാനം, യതി പൂജ, ഭണ്ഡാര, വൈകിട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ മഹാമാഘ മഹോത്സവം ഔപചാരികമായി സമാപിക്കുമ്പോൾ, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണർവിന്റെയും സമൂഹധാർമ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.






