തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി അപർണ രമേശ് (17)ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മല്ലപ്പള്ളി വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെരിങ്ങോളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ വീട്ടിലായിരുന്നു സംഭവം.
അപർണയ്ക്കും സഹോദരനും ജാവേദ് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാവുംഭാഗം ജംക്ഷനിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അപർണയുടെ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് അപർണയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






