ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കിരാന ഹിൽസ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാക്കിസ്ഥാൻ ആണവ പദ്ധതിയുടെ കേന്ദ്രമായ കിരാന ഹിൽസിലെ ഭൂഗർഭ അറകളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളിൽ ഇന്ത്യൻ മിസൈൽ പതിച്ചെന്നും തുടർന്നാണ് വെടിനിർത്തലിനായി പാകിസ്താൻ ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2025 മേയ് 10നായിരുന്നു ആക്രമണം. കുന്നിൻ ചെരിവിലേക്ക് മിസൈലുകൾ പതിക്കുന്ന വീഡിയോയും പാകിസ്താൻ വ്യോമസേനയുടെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ ഈ നീക്കം പാകിസ്താന് നൽകിയ ശക്തമായ ഒരു സന്ദേശമായിരുന്നു.പിന്നാലെ വെടിനിർത്തലിനുള്ള നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചു, ടോം കൂപ്പർ നിരീക്ഷിച്ചു.
എന്നാൽ ,കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ വ്യോമസേന ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.






