ചങ്ങനാശ്ശേരി: പത്ത് നാൾ നീണ്ടു നിന്നിരുന്ന വാഴപ്പളളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. തുടർന്ന് ആറാട്ടും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി തേവലശ്ശേരി പടിഞ്ഞാറെ ഇല്ലം അനിൽ നമ്പൂതിരി, കീഴ്ശാന്തിമാരായ മഹേശ്വരൻ നമ്പൂതിരി, വൈശാഖ് കെ നമ്പൂതിരി, എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
സമാപന ദിവസമായ ഇന്നലെ രാത്രി 1 ന് പള്ളിവേട്ട ആൽച്ചുവട്ടിൽ ആറാട്ടിന് സ്വീകരണം നൽകി. പുലർച്ചെ 3.30 ന് നടന്ന അകത്തെഴുന്നെള്ളിപ്പ്, വരവേൽപ്പ്, വലിയ കാണിക്ക, വെടിക്കെട്ട്, ആറാട്ട് കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടു കൂടി ഉത്സവം സമാപിച്ചു.