ടെൽ അവീവ് : ഹിസ്ബുല്ലയുടെ മനുഷ്യകവചം ആകാതെ ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്നും ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയായാണെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടിക്കു ശേഷം ജനങ്ങൾക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്നും ലബനൻ ജനതയെ അഭിസംബോധന ചെയ്ത് പുറത്തുവന്ന നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ പറയുന്നു.
ഓപ്പറേഷൻ നോർത്തേൺ ആരോസ് എന്നു പേരിട്ട സൈനിക നടപടിയിൽ തെക്ക്,കിഴക്കൻ ലബനനിൽ ഇസ്രേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചിരുന്നു.