ആലപ്പുഴ: 2025 ഏപ്രിൽ 3 മുതൽ 14 വരെ ആലപ്പുഴ കലവൂർ മാരൻ കുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന 42-ആമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ മുന്നോടിയായി 108 സമ്പൂർണ്ണ നാരായണീയ പാരായണം ആരംഭിച്ചു.
ജനുവരി 30 മുതൽ ഏപ്രിൽ 2 വരെയുള്ള ദിനങ്ങളിലായി 63 ദിവസങ്ങൾ കൊണ്ടാണ് വിവിധ നാരായണീയ സമിതികളുടെ നേതൃത്വത്തിൽ, 108 സമ്പൂർണ്ണ നാരായണീയ പാരായണ സമർപ്പണം പൂർത്തീകരിക്കപ്പെടുന്നത്.
ക്ഷേത്രാങ്കണത്തിലെ സപ്താഹ മണ്ഡപത്തിൽ ചിന്മയാ മിഷൻ വയനാട് കേന്ദ്രം ആചാര്യൻ സ്വാമി അഭയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി നാരായണീയ പാരായണത്തിന് സമാരംഭം കുറിച്ച് നാരായണീയ മാഹാത്മ്യ പ്രഭാഷണം നടത്തി.
നാരായണീയ പാരായണീയ സമിതി ചെയർ പേഴ്സൺ ഡൊ. കെ.വി. സരസ്വതി, സത്ര നിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ പി. വെങ്കിട്ടരാമ അയ്യർ, ജനറൽ കൺ വീനർ കെ.കെ. ഗോപകുമാർ, പ്രൊഗ്രാം കമ്മറ്റി കൺ വീനർ എസ്. നാരായണസ്വാമി, കോ-ഓർഡിനേറ്റർമാരായ സി.കെ. വിജയകുമാർ, അഡ്വ. ജി. മനോജ് കുമാർ, ക്ഷേത്രം സെക്രട്ടറി വി.പി. ബാലകൃഷ്ണൻ, ഗോപികാ സംഘം ചെയർ പേഴ്സൺ റ്റി.ആർ. പത്മകുമാരി മുതലായവർ പങ്കെടുത്തു.
ആലപ്പുഴ ബ്രാഹ്മണ സമൂഹം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആദ്യ ദിനത്തിലെ പാരായണം നടത്തി. രണ്ടാം ദിനം രാവിലെ മാരൻ കുളങ്ങര പാർത്ഥസാരഥി നാരായണീയ സമിതിയും, ഉച്ചയ്ക്കു ശേഷം കലവൂർ ഹരേകൃഷ്ണ നാരായണീയ സമിതിയും പാരായണം നടത്തും.