Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ്

അടൂർ: ഏഴാമത് അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ് “ഫിറ്റോ ലൈഫ് 2024” പന്തളം ഈഡൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടന്നു. ഈസിഎച്എസ് റീജിയണൽ ഡയറക്ടർ കേണൽ മല്ലികാർജുൻ നവൽഗട്ടി ഉദ്ഘാടനം ചെയ്തു. ഭ്രൂണാവസ്ഥയിൽ തന്നെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ വളർന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അംഗപരിമിതരായി കുട്ടികൾ ജനിക്കുന്നുണ്ടെന്നുള്ളത് വിഷമം പിടിപ്പിക്കുന്നതാണെന്നു കേണൽ നവൾഗട്ടി പറഞ്ഞു. അതിനു പഴുതടച്ചുള്ള ഒരു ചികിത്സാ സാഹചര്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായാ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള ഭ്രൂണം ഉണ്ടാക്കിയെടുക്കുന്നതിനു മേന്മയുള്ള ജീവിത സാഹചര്യവും ജീവിത ശൈലിയും പാലിച്ചു പോരുന്ന ഒരു സമൂഹം ഉണ്ടാകുക എന്നത് അനിവാര്യമാണെന്ന് ഡോ പാപ്പച്ചൻ ഓർമപ്പെടുത്തി. അതിനുള്ള അനവധി പ്രവർത്തനങ്ങളിൽ ഒന്നാണ് വിദഗ്ധരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഇത്തരം കോൺഫറൻസുകളെന്നും അദ്ദേഹം പറഞ്ഞു.

അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെയും, അടൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റിയുടെയും, കേരളാ ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിയുടെയും സംയുക്താഭിമുഖ്യത്തിലാണ് “ഫിറ്റോ ലൈഫ് 2024” സംഘടിപ്പിച്ചത്.

ഉദ്ഘാടന സമ്മേളത്തിൽ കോൺഫറൻസ് ചെയർപേഴ്സൺ പ്രൊഫ. ഡോ. ബി പ്രസന്നകുമാരി, കേരളം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ കെ യു കുഞ്ഞുമൊയ്ദീൻ, അടൂർ ഗൈനെക്കോളജി സൊസൈറ്റി സെക്രട്ടറി ഡോ സിറിയക് പാപ്പച്ചൻ, കോൺഫറൻസ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ അനുസ്മിത ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഡോ ശ്രീലക്ഷ്മി ആർ നായർ, ഡോ ശ്രീലതാ നായർ എന്നിവർ സംസാരിച്ചു.

ആസ്ട്രേലിയയിൽ നിന്നുള്ള അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ജനിതക ശാസ്ത്രജ്ഞൻ ഡോ ഡേവിഡ് ക്രാം മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. പതിനഞ്ചിൽപ്പരം ഗവേഷണ പ്രബന്ധങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടു.

വന്ധ്യതാ ചികിത്സ, ഒബ്സ്റ്റട്രിക്സ്, ഗൈനെക്കോളജി, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന കേരളത്തിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും, വിദേശത്തുനിന്നുമായി 250-ൽപ്പരം ഡോക്ടർമാർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി

കൊല്ലം: നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് ആശ്രമത്തിലെത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നതിനാൽ നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിൽ എത്തുകയായിരുന്നു. നിർമ്മാതാവും നടനും...

Kerala Lottery Results : 22-10-2025 Dhanalekshmi DL-23

1st Prize Rs.1,00,00,000/- DL 966451 (MOOVATTUPUZHA) Consolation Prize Rs.5,000/- DA 966451 DB 966451 DC 966451 DD 966451 DE 966451 DF 966451 DG 966451 DH 966451 DJ 966451...
- Advertisment -

Most Popular

- Advertisement -