ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു.സാമ്പത്തിക വളർച്ച,ജനങ്ങളുടെ അഭിലാഷം യാഥാർഥ്യമാക്കൽ,എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു. ബയോ ഫാര്‍മയ്ക്ക് 10000 കോടി രൂപ വകയിരുത്തി .വാരണാസി മുതൽ സിലിഗുരി വരെ നഗരങ്ങൾക്കിടയിൽ7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍,കേരളത്തിലും കര്‍ണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം,ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി,വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍ എന്നിവ ബജറ്റിൽ പ്രഖ്യാപിച്ചു .






