Wednesday, April 22, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി : 28-ന് ആറാട്ടോടെ ഉത്സവം സമാപിക്കും

തിരുവല്ല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 28- ന് ആറാട്ടോടെ സമാപിക്കും . ഇന്ന് രാവിലെ 6.30-ന് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും നാമജപത്തോടെയും  വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി ചേർന്നു. തുടർന്ന് ചതുശ്ശതം വഴിപാട് നടന്നു.

പടറ്റിപഴം ദേവന് നിവേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം ചെയ്തു.  ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യയും നടന്നു. വൈകിട്ട് 4.25നും 5.55നും മദ്ധ്യേ കർക്കടക രാശിയിൽ തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് ആനന്ദ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ് ചടങ്ങ് നടന്നു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, വി ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാരും, നിരവധി ഭക്തരും കൊടിയേറ്റിന് സാക്ഷ്യം വഹിച്ചു.

ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്. ദേവസ്വം ബോർഡ് നേരിട്ടാണ് ഇക്കുറിയും ഉത്സവം നടത്തുന്നത്.

നാളത്തെ പരിപാടികൾ –
ഹരിനാമ കീർത്തനം രാവിലെ 5.00,
നാരായണീയപാരായണം 6.00,
കലാപരിപാടികൾ വൈകിട്ട് 3.30,
കാഴ്ച ശ്രീബലി 5.00,
രണ്ടാം ചുറ്റുവിളക്ക്, ദീപാരാധന 6.30
നടനവർഷിണി & സ്വാമി അയ്യപ്പൻ (നൃത്തശില്പം)7.30
കഥകളി 12.00 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 96,007 അയ്യപ്പന്മാർ

ശബരിമല : ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ അയ്യപ്പ ദർശനത്തിന് എത്തിയത് ഇന്നലെ. 96,007 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.സ്പോട് ബുക്കിങ് വഴി 22,121 പേർ എത്തി.എന്നാൽ  കഴിഞ്ഞ വർഷത്തെ പോലെ...

അകപ്പൊരുൾ സാഹിത്യ വേദി കെ.ജി.ജോർജ് അനുസ്മരണം നടത്തി

തിരുവല്ല : പ്രസിദ്ധ ചലച്ചിത്രസംവിധായകൻ കെ.ജി.ജോർജിനെ അകപ്പൊരുൾ സാഹിത്യ വേദി അനുസ്മരിച്ചു. വൈ എം.സി.എയിൽ കൂടിയ യോഗത്തിൽ പ്രൊഫ. സെബാസ്റ്റ്യൻ കാട്ടടി ജോർജിൻ്റെ സംഭാവനകൾ ഓർമ്മിപ്പിച്ചു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്നു. ജോസ് ഫിലിപ്പ്,...
- Advertisment -

Most Popular

- Advertisement -