ന്യൂഡൽഹി : രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുതെന്ന് മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി.ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ കമ്പനി സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.
ഉപയോക്തൃ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ല .ഡാറ്റാ പ്രൈവസി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്പനികളോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ കോടതി ഫെബ്രുവരി 10 ന് ഇടക്കാല ഉത്തരവിറക്കും.






