Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രിയെ വധിക്കാൻ...

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി : ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട മുന്ന് പേരെ ബീഹാറിലെ ബക്സറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ബിഹാർ പോലീസും എൻഐഎയും സംയുക്തമയി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. റേഡിയോ കമ്യൂണിക്കേഷൻ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത മൂന്നാഴ്ചയ്‌ക്കുള്ളിൽ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാൻ യുവാക്കൾ ഗൂഢാലോചന നടത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട്  സംശയിക്കപ്പെടുന്നവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഒരു ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. പദ്ധതി നടപ്പിലാക്കാൻ 22 ദിവസത്തെ സമയവും പണവും ആവശ്യപ്പെട്ട് സംഘം ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയെ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

പിടികൂടിയവരെ എൻഐഎയും ബീഹാർ പോലീസും വിവിധ അന്വേഷണ ഏജൻസികളും സംയുക്തമായി ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിശദാംശങ്ങൾ ബിഹാർ പോലീസ് പുറത്തു വിട്ടിട്ടില്ല. സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇവരിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോട്ടങ്ങളിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി:ലേബർ കമ്മിഷണർ

തിരുവനന്തപുരം : കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.തോട്ടം തൊഴിലാളികളുടെ...

ഡിണ്ടിഗല്‍ – ശബരിമല റെയില്‍പാത സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഡിണ്ടിഗല്‍ - ശബരിമല റെയില്‍പാത സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു .ഇക്കാര്യം പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി...
- Advertisment -

Most Popular

- Advertisement -