Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകാൽവഴുതി കിണറ്റിൽ...

കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന

കോഴഞ്ചേരി : അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ പുന്നയ്ക്കാടിന് സമീപം കാരംവേലി സ്വദേശിനി 6 മാസം ഗർഭിണിയായ റൂബി മാത്യു (38) ആണ് ആഴമുള്ള കിണറ്റിൽ അകപ്പെട്ടത്.

ഇന്ന് പകൽ 11 മണിയോടെയാണ് കാരംവേലിയിൽ യുവതി കിണറ്റിൽ വീണതായി പത്തനംതിട്ട അഗ്നിശമന സേനക്ക് വിവരം ലഭിക്കുന്നത്. 6 മാസം ഗർഭിണിയായ യുവതിയാണ് കിണറ്റിൽ വീണത് എന്നതിനാൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഉദ്യോഗസ്ഥരും ബന്ധുക്കളും പ്രദേശവാസികളുമെല്ലാം ഏറെ ആശങ്കയിലായി.

സംഭവസ്ഥലത്തെത്തിയ ഫയർ & റസ്ക്യൂ ഉദ്യോഗസ്ഥർ ഏറെ കരുതലോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റസ്ക്യൂ ഓഫീസർമാരായ അസിം , ഷൈജു എന്നിവർ കണട്ടിലിറങ്ങി പരിഭ്രാന്തയായ യുവതിയെ ആശ്വസിപ്പിക്കുകയും റസ്ക്യൂ നെറ്റ് ഉപയോഗിച്ച് പെട്ടന്ന് തന്നെ കരയ്ക്കെത്തിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യുവതിക്കും ഗർഭസ്ഥ ശിശുവിനും കുഴപ്പമില്ല എന്നറിഞ്ഞതോടെയാണ് ഏവർക്കും ആശ്വാസമായി.
  
പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ ആർ അഭിജിത്ത്, അസി. സ്റ്റേഷൻ ഓഫീസർ എ സാബു എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ& റസ്ക്യൂ ഓഫീസർ എസ് രഞ്ജിത്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഈ നൗഷാദ്, എസ് ഫ്രാൻസിസ്, ജെ മോഹനൻ, റ്റി എസ് അജിലേഷ്, കെ പി ജിഷ്ണു, ഹോം ഗാർഡ് ആർ വിനയചന്ദ്രൻ , സിവിൽ ഡിഫൻസ് വോളൻ്റിയർ മനു മോഹൻ, വാർഡ് മെമ്പർ ഷിബു കാഞ്ഞിക്കൽ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം : കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ബദലി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കുമാർ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തു അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും...

വീട്ടില്‍ അതിക്രമിച്ചുകയറി 20-കാരിയെ പീഡിപ്പിക്കാൻ ശ്രമം : കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ്...
- Advertisment -

Most Popular

- Advertisement -