Wednesday, February 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബാലുശ്ശേരി കോട്ട...

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാനില്ല: ബിജെപി എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു

കോഴിക്കോട് : ബാലുശ്ശേരിയിൽ വേട്ടക്കൊരു മകൻ പരദേവതാ ക്ഷേത്രത്തിൽ നടന്ന സ്വർണ കവർച്ചയിൽ പ്രതിഷേധം ശക്തമാകുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നിന്ന് 20 പവനോളം സ്വർണമാണ് നഷ്ടമായത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി വിനോദിന്റെ കാലത്താണ് സ്വർണം നഷ്ടമായത്.

എന്നാൽ സ്വർണം മോഷ്ടിച്ച വിനോദനെതിരെ പൊലീസിൽ പരാതി നൽകാതെ ഒളിച്ചു കളിക്കുകയാണ് മലബാർ ദേവസ്വം ബോർഡ്. സംഭവത്തിൽ ബിജെപി പ്രവർത്തകർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു. 201​​6 ലാണ് ടി. ടി വിനോദൻ എക്സി. ഓഫിസറായി ക്ഷേത്രത്തിൽ ചുമതലയേൽക്കുന്നത്. അഞ്ച് വർഷത്തോളം എക്സി. മെമ്പറായി തുടർന്നു.

2020 ലാണ് വിനോദൻ ക്ഷേത്രത്തിൽ നിന്നും പോയത്. എന്നാൽ അന്ന് പുതിയ എക്സിക്യൂട്ടീവ് ഓഫീസർക്ക് ക്ഷേത്രം വസ്തുക്കളുടെ കണക്കുകളോ രേഖകളോ കൈമാറാതെ ഇയാൾ മുങ്ങി. തുടർന്ന് മറ്റൊരു എക്സിക്യൂട്ടീവ് ഓഫീസർ എത്തിയെങ്കിലും ഇത് അന്വേഷിച്ചില്ല. മൂന്നാമതായി എത്തിയ എക്സിക്യൂട്ടീവ് ഓഫീസറാണ് 20 പവൻ സ്വർണം നഷ്ടമായ കാര്യം കണ്ടെത്തിയത്. സ്വർണം നഷ്ടമായെന്ന് കാര്യം ബോധ്യപ്പെട്ടിട്ടും 20 മാസത്തിന് ശേഷവും വിനോദിനെ നിയമനടപടി സ്വീകരിക്കാൻ മലബാർ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല.

സംഭവം വാർത്തയായതോടെ കവർന്ന സ്വർണം  ഇന്ന് രാവിലെ 11 മണിയോടെ  വിനോദൻ തിരിച്ചെത്തിക്കുമെന്നായിരുന്നു മലബാർ ദേവസ്വം ഭാരവാഹികളുടെ പ്രതികരണം. എന്നാൽ പറഞ്ഞ സമയത്തും സ്വർണം എത്തിച്ചിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാരം ഡിജിറ്റലാകും : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കോട്ടയം: ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവത്കരണം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കി വരികയാണെന്ന് രജിസ്ട്രേഷൻ -മ്യൂസിയം - പുരാവസ്തു -പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

ശബരിമല സ്വർണ്ണ കവർച്ച : 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കവർച്ച കേസിൽ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. അന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറുള്‍പ്പെടെയുള്ളവരെയാണ് പ്രതി ചേര്‍ത്തത്. രണ്ട്...
- Advertisment -

Most Popular

- Advertisement -