തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. സെഷൻസ് കോടതി 27വരെ ബെയ്‌ലിനെ റിമാൻഡ് ചെയ്തു .പരാതിക്കാരി ശ്യാമിലിയാണ് ആദ്യം മർദ്ദിച്ചതെന്ന് ബെയ്‌ലിന്റെ അഭിഭാഷകൻ വാദിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്.ബെയ്‌ലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി.
