Thursday, July 9, 2026
No menu items!

subscribe-youtube-channel

HomeNewsആചാരപ്പെരുമയില്‍ പെരുവനം...

ആചാരപ്പെരുമയില്‍ പെരുവനം പൂരം : പതിനായിരങ്ങൾ ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി എത്തി

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി പഞ്ചാരിമേളം അവതരിപ്പിക്കപ്പെട്ട പെരുവനത്ത് പൂരം സമാപനമായി. 11 ദേവീദേവന്മാര്‍ അണിനിരന്ന പെരുവനം വിളക്ക് ആചാരപെരുമയില്‍ നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണികത്തില്‍ പഞ്ചാരിമേളം, ചേര്‍പ്പ് ഭഗവതിയുടെ അയ്കുന്ന് ഭഗവതിയോടൊപ്പമുള്ള കിഴക്കോട്ടിറക്കം, പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം എന്നിവയോടെ ശനിയാഴ്ച രാവിലെ പൂരത്തിന് സമാപനമായത്.

ആറാട്ടുപുഴ, കല്ലേലി, മേടംകുളങ്ങര ശാസ്താക്കന്മാരുടെ ഒരുമിച്ചുള്ള എഴുന്നള്ളിപ്പും പഞ്ചാരിമേളവും കാഴ്ചയുടെ വിസ്മയമായി. പഴുവില്‍ രഘുമാരാര്‍ പ്രാമാണികനായി. തൊടുകുളം ഭാഗത്തുനിന്ന് ദേവസ്വം ശിവകുമാറിന്റെ പുറത്ത് ഊരകം അമ്മത്തിരുവടി ചാത്തക്കുടം ശാസ്താവിനൊപ്പം എഴുന്നള്ളി. പഞ്ചാരിമേളത്തോടെയായിരുന്നു നടവഴികയറ്റം. ചെറുശ്ശേരി കുട്ടന്‍മാരാര്‍ പ്രാമാണികനായ പഞ്ചാരിമേളം നടവഴിയില്‍ പതിനായിരങ്ങളില്‍ മേളാവേശം നിറച്ചു.

ചേര്‍പ്പ് ഭഗവതി ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ പടിഞ്ഞാറേനടയിലെത്തി. പഞ്ചവാദ്യം നടക്കുന്നത് ഇവിടെ മാത്രമാണ്. കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയുടെ നടവഴികയറ്റമായിരുന്നു ആദ്യം. മച്ചാട് ജയറാം തിടമ്പേറ്റി. അഞ്ച് ആനകള്‍ അകമ്പടിയായി. പെരുവനം ശങ്കരനാരായണന്‍ മാരാര്‍ പ്രാമാണികനായ പഞ്ചാരിമേളമായിരുന്നു നടവഴിയിലെ മേളപ്പെരുക്കത്തിന് തുടക്കമിട്ടത്.

ആറാട്ടുപുഴ ശാസ്താവ് പാമ്പാടി രാജന്റെ പുറത്ത് പെരുവനം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിരന്നപ്പോള്‍ പാണ്ടിമേളത്തിന് തുടക്കമായി. പെരുവനം കുട്ടന്‍ മാരാര്‍ പ്രാമാണികനായി. എഴുന്നള്ളിപ്പ് നടവഴിയിറങ്ങിയപ്പോള്‍ അഭിമുഖമായി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പ്. പഞ്ചാരിമേളത്തോടെ നടവഴികയറ്റം തുടങ്ങി. പതിനായിരങ്ങളാണ് ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി പെരുവനത്ത് എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്. ഭൂകമ്പത്തിന് പിന്നാലെ 40-50 സെന്റീമീറ്റർ ഉയരത്തിൽ...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി : അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ...
- Advertisment -

Most Popular

- Advertisement -