ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു.88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണു രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്.
ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മുജ്തബ ഖമനയിക്കാണ് ഇനി ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം.2009ലെയും 2022ലെയും ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയത് മുജ്തബ ഖമനയിയുടെ നേതൃത്വത്തിലാണ് . മുജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിൽ രാജ്യത്ത് പ്രതിഷേധം ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






