തിരുവനന്തപുരം : പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ആഘോഷ വേദികളിലും സ്ഥലങ്ങളിലും, ബീച്ചുകളിലും ആയിരത്തിലധികം അധിക പൊലീസുകാരെ വിന്യസിക്കും. ന്യൂ ഇയർ ആഘോഷങ്ങൾക്ക് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഈ നടപടി എടുത്തതായി പൊലീസ് അറിയിച്ചു.
മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും നിയന്ത്രിക്കാൻ ഡിജെ പാർട്ടികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും കർശന പരിശോധന നടത്തും. പുതുവത്സരാഘോഷങ്ങൾ രാത്രി 12:30 കഴിഞ്ഞ് അവസാനിപ്പിക്കാനുള്ള നിർദ്ദേശവും പാലിക്കും. തീരപ്രദേശങ്ങളിൽ കോസ്റ്റൽ പോലീസ്, കോസ്റ്റൽ ഗാർഡ് എന്നിവരും നിരന്തര പെട്രോളിങ് നടത്തും.
തിരുവനന്തപുരം മാനവിയം വീഥി പോലുള്ള പ്രധാന പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണ ക്രമീകരണങ്ങളും നടപ്പിലാക്കും. പുതുവർഷാഘോഷങ്ങൾക്ക് ജനങ്ങൾ ഒരുങ്ങുന്നതിനിടയിൽ, സംസ്ഥാന സർക്കാർ സമാധാനപരവും സുരക്ഷിതവുമായ ആഘോഷങ്ങൾ ഉറപ്പാക്കാൻ മുൻകൈയെടുക്കുകയാണ്. പ്രധാന നഗരങ്ങളിൽ കൂടുതൽ പൊലീസ് ജീവനക്കാരെ വിന്യസിക്കുന്നതും എക്സൈസിന്റെ പരിശോധനകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.






