തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ സോജന്റെ 500 ഏത്തവാഴകൾ രണ്ടാഴിച്ചയായി വെളളത്തിലാണ്. ഒരു വഴ കൃഷി ചെയ്തതിൽ 285 രൂപ ചിലവ് വന്നതായി സോജൻ പറഞ്ഞു.
പലയിടങ്ങളിലും വെള്ളക്കെട്ട്
കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് ഏറെ കൃഷി നാശം ഉണ്ടായത്. ഏത്തവാഴ ,ചേന , ചേമ്പ് , കാച്ചിൽ എന്നിവയും പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട് . സർക്കാർ ഭാഗത്ത് നിന്ന് അടിയന്തിരമായി ഇടപെടൽ ഉണ്ടാകാണമെന്ന് കർഷകർ ആവശ്യപ്പെട്ടു.