തൃശ്ശൂർ : വീട്ടിൽ വച്ച് നടത്തിയ ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അണുബാധയുണ്ടായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അക്യൂപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിം തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മുഹ്സിനയുടെ മാതാപിതാക്കൾ ബലംപ്രയോഗിച്ചാണ് അവശനിലയിൽ ആയ മകളെ ആശുപത്രിയിൽ എത്തിച്ചത്
ജനുവരിയിലാണ് മുഹ്‌സിനയുടെ പ്രസവം നടന്നത്. ആറു ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു .കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല. മുഹ്‌സിനയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .






