ന്യൂഡൽഹി : രാജ്യം നക്സൽ മുക്തമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ . ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ല്‍ അധികം മാവോയിസ്റ്റുകള്‍ കീഴടങ്ങി.രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ല. കോൺഗ്രസും ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷങ്ങളിൽ 60 വർഷവും അധികാരം കൈയ്യിലുണ്ടായിരുന്ന കോൺഗ്രസ് ആദിവാസി വിഭാഗങ്ങളെ അവഗണിച്ചു. വപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തി.ആയുധമെടുക്കുന്നവരെ കേന്ദ്ര സർക്കാർ ഉത്തരവാദിത്തം പറയിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി






