Thursday, June 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryജി ആൻഡ്...

ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസ്:  ഒളിവിലായിരുന്ന മൂന്നാം പ്രതിയെ ക്രൈംബ്രാഞ്ച് സംഘം  അറസ്റ്റു ചെയ്തു

കോഴഞ്ചേരി : പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി നായരെ ചെന്നൈയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റു ചെയ്തു.

ഫിനാൻസിയേഴ്സ് ഡയറക്ടർ എം.ഡി. ഗോപാല കൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു വി നായർ. സ്ഥാപനത്തിൻ്റെ ഡയറക്ടർമാരിൽ ഒരാളാണ് സിന്ധു. കേസിൽ പ്രതിയായ ഗോപാലകൃഷ്ണൻ നായരെ കൂടാതെ മകൻ ഗോവിന്ദും റിമാൻഡിൽ കഴിയുകയാണ് .പിടിയിലായ സിന്ധു വി നായരെ ഇന്ന് രാത്രിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ മാത്രം വിവിധ സ്റ്റേഷനുകളിലായി 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് വിവിധ ബ്രാഞ്ചുകളിലായി നടന്നത്. പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉള്ളവർക്കാണ് നിക്ഷേപത്തിൻ്റെ പേരിൽ കോടിക്കണക്കിന് രൂപ നഷ്ടമായത്. കേസിൽ നാലാം പ്രതിയായ മരുമകളും ഒളിവിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ഈസ്റ്റർ

പത്തനംതിട്ട: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും...

പശ്ചിമേഷ്യൻ സംഘർഷം : സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ  സ്വയം നിയന്ത്രണം പാലിക്കണം – പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന്...
- Advertisment -

Most Popular

- Advertisement -