Wednesday, July 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryജി ആൻഡ്...

ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസ്:  ഒളിവിലായിരുന്ന മൂന്നാം പ്രതിയെ ക്രൈംബ്രാഞ്ച് സംഘം  അറസ്റ്റു ചെയ്തു

കോഴഞ്ചേരി : പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി നായരെ ചെന്നൈയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റു ചെയ്തു.

ഫിനാൻസിയേഴ്സ് ഡയറക്ടർ എം.ഡി. ഗോപാല കൃഷ്ണൻ നായരുടെ ഭാര്യയാണ് സിന്ധു വി നായർ. സ്ഥാപനത്തിൻ്റെ ഡയറക്ടർമാരിൽ ഒരാളാണ് സിന്ധു. കേസിൽ പ്രതിയായ ഗോപാലകൃഷ്ണൻ നായരെ കൂടാതെ മകൻ ഗോവിന്ദും റിമാൻഡിൽ കഴിയുകയാണ് .പിടിയിലായ സിന്ധു വി നായരെ ഇന്ന് രാത്രിയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ മാത്രം വിവിധ സ്റ്റേഷനുകളിലായി 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് വിവിധ ബ്രാഞ്ചുകളിലായി നടന്നത്. പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉള്ളവർക്കാണ് നിക്ഷേപത്തിൻ്റെ പേരിൽ കോടിക്കണക്കിന് രൂപ നഷ്ടമായത്. കേസിൽ നാലാം പ്രതിയായ മരുമകളും ഒളിവിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു: ട്രെയിനുകള്‍ വൈകി

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ ലഭിക്കാതെ 21 ട്രെയിനുകൾ  വൈകി.  കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍...

ഓച്ചിറയില്‍ 72 അടി ഉയരമുള്ള  കെട്ടുകാള നിലംപതിച്ചു

ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള നിലംപതിച്ചു.ലോറിയിൽ എത്തിച്ച കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ  ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ...
- Advertisment -

Most Popular

- Advertisement -