Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യയിൽ നിന്നുള്ള...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ തയ്യാറായി ഇന്ത്യ 

ന്യൂഡൽഹി: യുഎസിന്റെ കടുത്ത സമ്മർദങ്ങൾ നിലനിൽക്കേയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ ഇന്ത്യ തയ്യാറാകുന്നു. നവംബറിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണിത്.സെൻറർ ഫോർ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബറിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ശക്തമായ നിലയിൽ തുടരുകയാണ്.

നവംബറിലും റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. റഷ്യയുടെ മൊത്തം എണ്ണ കയറ്റുമതിയിൽ 47 ശതമാനവും ചൈനയിലേക്കായിരുന്നു. ഇന്ത്യ 38 ശതമാനം എണ്ണ വാങ്ങി. ഇത് കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയർന്ന വിഹിതമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

നവംബറിൽ ഇന്ത്യ ഏകദേശം 260 കോടി യൂറോ മൂല്യമുള്ള എണ്ണയാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ ഇത് 250 കോടി യൂറോ ആയിരുന്നു. തുർക്കിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും 6 ശതമാനം വീതമാണ് റഷ്യൻ എണ്ണ ഒഴുകിയത്.

ഇന്ത്യൻ വിപണി നിലനിർത്താൻ റഷ്യ കഴിഞ്ഞമാസം എണ്ണയ്ക്ക് നൽകിയ ഡിസ്കൗണ്ട് വർധിപ്പിച്ചു. ബാരലിന് 6.66 ഡോളർ എന്നതാണ് നവംബറിലെ ഡിസ്കൗണ്ട്. ഒക്ടോബറിൽ ഇത് 4.92 ഡോളർ ആയിരുന്നു. സെപ്റ്റംബറിൽ 5.13 ഡോളർ ലഭിച്ചിരുന്നു.ഇന്ത്യ പ്രധാനമായും റഷ്യയിൽ നിന്നുള്ള യൂറൽസ് ഇനം എണ്ണയാണ് വാങ്ങുന്നത്. ഇതിന്റെ ശരാശരി വില ബാരലിന് 55 ഡോളർ. യൂറോപ്യൻ യൂണിയൻ നിശ്ചയിച്ച പരമാവധി വിലയായ 47.6 ഡോളറിനേക്കാൾ കൂടുതലാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പ സംഗമം : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ സന്ദേശം എത്തിയെന്ന്...

ആളുകളെ അറിയിക്കാതെ എംവിഡിയുടെ പരിപാടി നടത്താൻ ഉദ്യോഗസ്ഥൻ്റെ ശ്രമം:  പിഴവില്‍  ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -