ടെഹ്‌റാൻ : ഇറാന്റെ 20 സൈനിക താവളങ്ങളും അരക് ആണവകേന്ദ്രവും ഇസ്രയേൽ തകർത്തു .ഈ കേന്ദ്രം ആക്രമിക്കുമെന്നും ആളുകളോട് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ വ്യാഴാഴ്ച രാവിലെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ഇറാന്റെ നാലാമത്തെ ആണവകേന്ദ്രത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം,ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രായേലിലെ ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സൊറോക്ക ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടായി .ഇറാൻ നടത്തിയ ആക്രമണത്തിൽ രാജ്യത്തെമ്പാടുമായി 65 പേർക്കു പരുക്കേറ്റുവെന്ന് ഇസ്രയേൽ അറിയിച്ചു.