കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. തമിഴ്നാട് സ്വദേശികളായ അബ്ബാസലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നാലാം പ്രതി ഷംസുദ്ദീനെ വെറുതേ വിട്ടു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരാണ് പ്രതികൾ . കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്
2016 ജൂൺ 15-നായിരുന്നു കളക്ടറേറ്റിന് സമീപത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന ജീപ്പിൽ സ്ഫോടനം നടന്നത്. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി ഒരാൾക്ക് പരിക്കേറ്റിരുന്നു. യുഎപിഎ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.