ന്യൂഡൽഹി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. എല്ലാ കേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെയാണ് അന്വേഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതിന് പിന്നാലെയായിരുന്നു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.