തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന് വൈകിട്ട് 5 മണിക്ക് ക്ഷേത്രത്തിൽ പൂജവെപ്പ് നടക്കുക. 12 ന് മഹാനവമി ദിവസം ദീപാരാധനയ്ക്കുശേഷം കലാപരിപാടികളും നടക്കും. 13ന് രാവിലെ 8.30 മുതൽ വിജയദശമി പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. പുരുഷോത്തമാനന്ദാശ്രമം മഠാധിപതി ബ്രഹ്മചാരി പൂർണ്ണ ചൈതന്യയുടെ നേതൃത്വത്തിലാണ് വിദ്യാരംഭം കുറിക്കുന്നത്. വൈകിട്ട് വിശേഷങ്ങൾ ദീപാരാധനയോടുകൂടി ചടങ്ങ് സമാപിക്കും.
ക്ഷേത്രത്തിൽ വിശേഷാൽ പൂജയും വിവിധ കലാപരിപാടികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിൽ, സെക്രട്ടറി അജിത് കെ എൻ രാജ്, ഖജാൻജി. ജെ മനോജ് കുമാർ പുറയാറ്റ് എന്നിവർ അറിയിച്ചു.