ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്.വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ അന്വേഷണ തല്‍സ്ഥിതി റിപ്പോർട്ടിലുള്ളത്. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നുള്ള സിഎംആർഎല്ലിൻ്റ ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്
മാസപ്പടി കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം മാത്രമാണ് എസ്.എഫ്.ഐ.ഒ ഇപ്പോള്‍ നടത്തുന്നതെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമോ എന്ന് തീരുമാനിക്കുകയുള്ളു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.