പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശപ്രകാരം ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും. അന്ന് ഉച്ചപൂജ കഴിഞ്ഞാണ് പരിശോധന നടക്കുക. ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായവും കോടതി തേടിയിരുന്നു.
ആചാര പ്രകാരം ദേവൻ്റെ അനുജ്ഞ തേടണമെന്ന് തന്ത്രി അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നട തുറന്ന ശേഷം പരിശോധനയ്ക്ക് അനുമതി നൽകിയത്.
അതേ സമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാറും ദേവസ്വം ബോർഡ് അംഗമായി കെ. രാജുവും നാളെ (ശനി) തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.






