ന്യൂഡൽഹി : കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കായി 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.
അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് സ്ഥാപന ചെലവുകൾക്കും ഈ പണം ഉപയോഗിക്കാനാകില്ല. ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്.






