Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനിരണം ചുണ്ടൻ...

നിരണം ചുണ്ടൻ നാളെ നീറ്റിലിറങ്ങും

തിരുവല്ല: ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കാൻ നിരണം ചുണ്ടൻ നാളെ  നീറ്റിലിറങ്ങും. രാവിലെ 11.30 -12.30 ഇടയിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ ( തേവേരിൽ ) നീരണിയൽ. സ്വന്തം ചുണ്ടൻ, സ്വന്തം ടീം, സ്വന്തം ക്യാപ്റ്റൻ എന്നതാണ് ഇത്തവണത്തെ  നിരണം ചുണ്ടന്റെ പ്രത്യേകത. ഏറെ പുതുമകളോടെയാണ് നിരണം മത്സരത്തിനിറങ്ങുന്നത്.

2024-ൽ  നടന്ന നെഹ്‌റു ട്രോഫിയിൽ  മൂന്നാം സ്ഥാനത്തിന് അർഹത നേടി ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നേരിയ വ്യത്യാസത്തിലാണ് വെള്ളിക്കപ്പ് നഷ്ടമായത്. ഇത്തവണ ആ വെള്ളിക്കപ്പ് സ്വന്തമാക്കും എന്ന തീരുമാനത്തിലാണ് ടീം ഒരുക്കിയിരിക്കുന്നതെന്ന്  പ്രസിഡണ്ട്  റെജി അടിവാക്കൽ പറഞ്ഞു.

7-ന്  വൈകിട്ട് മൂന്ന് മണിക്ക് ദേശക്കാർക്കായി പ്രദർശന തുഴച്ചിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 83 തുഴച്ചിക്കാരെ അണിനിർത്തിയാണ് ഈ വർഷം നിരണം ചുണ്ടൻ മത്സരത്തിൽ ഇറങ്ങുന്നത്. കൊച്ചി ക്രൗൺ പ്ലാസ ഉടമ കാട്ടുനിലത്ത് പുത്തൻപറമ്പിൽ കെ ജി എബ്രഹാമാണ് നാലാം തവണയും നിരണം ചുണ്ടന്റെ ക്യാപ്റ്റനായി വരുന്നത്.

ബിജു തുടങ്ങിപറമ്പിൽ, ബോസ്, സാജൻ തോമസ്, രാജൻ കടപ്പിലാരിൽ, തുടങ്ങിയവർ വള്ള സമതിക്ക് നേതൃത്വം നൽകുന്നത്. സുനിൽ കൈനകരി, രാഹുൽ പ്രകാശ് എന്നീ പരിശീലകരുടെ നേതൃത്വത്തിൽ കരുമാടിതോട്ടിലാണ് പരിശീലനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണം:പ്രവാസി മലയാളിക്കെതിരെ കേസെടുത്തു

വടകര:എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയുമായ കെ.കെ.ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ പ്രവാസി മലയാളിയായ കെ എം മിൻഹാജിനെതിരെ കേസെടുത്തു.10 ദിവസം മുൻപ് ശൈലജ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.വടകരയിലും മട്ടന്നൂരിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട് ചിത്രങ്ങൾ...

അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു : കാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എംഎസ്‌സി എൽസ 3 മുങ്ങുന്നു. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു....
- Advertisment -

Most Popular

- Advertisement -