തൃശ്ശൂർ : തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു .പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് ആരോപിച്ചിരുന്നു .ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.
പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു.കെ.സി. വേണുഗോപാൽ ഇടപെട്ടുവെന്നും ലാലി ആരോപിച്ചിരുന്നു.ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.






