Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsകലാശക്കൊട്ട്: പത്തനംതിട്ട...

കലാശക്കൊട്ട്: പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം

പത്തനംതിട്ട:ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നര മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ മൈലപ്ര വഴി പത്തനംതിട്ട ഡിപ്പോയിൽ പ്രവേശിക്കണം.

കോന്നി ഭാഗത്തു നിന്നും പത്തനംതിട്ട-കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി പോകേണ്ടതാണ്. കോന്നി റാന്നി ഭാഗങ്ങളിൽനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന കെ എസ് ആർടി സി ബസ്സുകൾ സെൻറ് പീറ്റേഴ്സ്-മേലേ വെട്ടിപ്രം വഴി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചേരേണ്ടതും തിരികെ ഈവഴി തന്നെ പോകേണ്ടതുമാണ്.അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ സെൻറ് പീറ്റേഴ്സ് മേലേ വെട്ടിപ്രം വഴി താഴെ വെട്ടിപത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

പ്രമാടം, വള്ളിക്കോട് ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ സ്റ്റേഡിയം ജംഗ്ഷൻ-സെൻറ് പീറ്റേഴ്സ്-മേലേവെട്ടിപ്രം വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകേണ്ടതുമാണ്.

പത്തനംതിട്ടയിൽനിന്നും പ്രമാടം, വളളിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ
വാഹനങ്ങൾ മേലേ വെട്ടിപ്രം-സെൻറ് പീറ്റേഴ്സ്-സ്റ്റേഡിയം ജംഗ്ഷൻ വഴിയും, കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും അടൂർ, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ താഴെ വെട്ടിപ്രം-മേലേ വെട്ടിപ്രം-സെൻറ് പീറ്റേഴ്സ് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേയര്‍ – ഡ്രൈവർ തര്‍ക്കം:എം.എൽ.എ ബസില്‍ കയറി:സാക്ഷി മൊഴി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സാക്ഷി മൊഴി. എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ...

നാഗർകുർണൂലിലെ ടണൽ അപകടം : രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തെലങ്കാന : നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്കത്തിലെ ചെളി രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്.തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമായി അപകടം നടന്ന സ്ഥലം മൂടിക്കിടക്കുകയാണ്.ഒമ്പത് മീറ്റര്‍ വ്യാസമുള്ള...
- Advertisment -

Most Popular

- Advertisement -