ന്യൂദൽഹി : കേരള ‘കേരളം’ ആയപ്പോൾ ആ തീരുമാനമെടുത്തതിൽ സന്തോഷം പങ്കിടാൻ കേരളത്തിൽനിന്നുള്ള ഏതാനും സാഹിത്യനായകന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീകുമാരൻതമ്പി, ഡോ. ജോർജ്ജ് ഓണക്കൂർ, വി. മധുസൂദനൻ നായർ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ശ്രീജിത് മൂത്തേടത്ത് എന്നിവരായിരുന്നു ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്.
ഇവർ ഭാഷയെക്കുറിച്ചും കേരളത്തെക്കുറിച്ചും കേരളം എന്ന പേരുമാറ്റ തീരുമാനത്തെക്കുറിച്ചും
സംസ്ഥാന സർക്കാർ കുറച്ചുകാലം മുമ്പ് നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.പ്രധാനമന്ത്രിയെ കണ്ട സാഹിത്യ-സാംസ്‌കാരിക സംഘത്തോടൊപ്പം ഡോ. രാജീവ് ചന്ദ്രശേഖർ, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.






