ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പർവൈസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് പഹൽഗാമിൽനിന്ന് അറസ്റ്റിലായത്. ഇവർ മൂന്ന് ആയുധധാരികളായ ഭീകരർക്ക് അറിഞ്ഞുകൊണ്ട് അഭയം നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ എൻഐഎയ്ക്ക് കൈമാറി.