ന്യൂയോർക് : കഴിഞ്ഞ 40 വർഷത്തിനിടെ പാകിസ്താൻ പിന്തുണയ്‌ക്കുന്ന ഭീകരർ 20,000 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്നിൽ ഇന്ത്യ അറിയിച്ചു. നിർത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും എന്നാൽ പാകിസ്താൻ ഭീകരരെ പിന്തുണയ്‌ക്കാൻ മാത്രമാണ് ഉത്തരവാദിത്തം കാണിച്ചതെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി പർവ്വതനേനി ഹരീഷ് വിമർശിച്ചു.