കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് .50,000 രൂപ പിഴയും ഒടുക്കണം .പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.പിഴ തുകയിൽ നിന്ന് അതിജീവിതക്ക് 5 ലക്ഷം രൂപ നൽകണം. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്ട് അനുസരിച്ച് 5 വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു. എന്നാൽ എല്ലാ ശിക്ഷയും കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതി. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.






