കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് യാത്രാ,ഭക്ഷണ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. മലബാർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ ,സർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ച ഹൈക്കോടതി ദേവസ്വം കമ്മീഷണറുടെ ഉത്തരവ് സ്റ്റേ ചെയ്തു.ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.






